SignIn
Kerala Kaumudi Online
Thursday, 19 September 2024 7.17 PM IST

കണ്ണൂരിൽ വൻമയക്കുമരുന്ന് വേട്ട; രണ്ടുകിലോ എം ഡി എം എയുമായി ദമ്പതികൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
ddd

  • സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട

കണ്ണുർ: കണ്ണൂർ നഗരത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം എ വേട്ടയിൽ ദമ്പതികൾ അറസ്റ്റിലായി.
മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്സ് ൽ (33) ഭാര്യ ബൾകീസ് (31) എന്നിവരാണ് തെക്കിബസാറിലെ പാർസൽ ഓഫിസിൽ വച്ച് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് രണ്ടു കിലോ എം.ഡി.എം.എയും ബ്രൗൺഷുഗറും കണ്ടെടുത്തു ബംഗ്ളൂര് ബസ് കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു.പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒരു കോടിയോളം വിലവരും.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവുമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ബസിൽ വന്ന പാർസൽ വാങ്ങാനാണ് ഇവർ ഇന്നലെ ഉച്ചയോടെ തെക്കി ബസാറിലെ പാർസൽ സർവീസ് ഓഫീസിലെത്തിയത്.നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികൾ പിടിയിലായിരുന്നുവെങ്കിലും ബാൾകീ സും അഫ്സലും പാർസൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കോടി വിലയുള്ള രണ്ടു കിലോ എം.ഡി.എം.എ പി ടി കൂടുന്നതെന്ന് കമ്മിഷണർ പറഞ്ഞു.

ബംഗ്ളൂരിൽ നിന്നും ടൂറിസ്റ്റു ബസുകളിലൂടെയാണ് പാർസലെന്ന വ്യാജേനെ ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇതു കൈപ്പറ്റാനാണ് ഇവർ കണ്ണൂരിലെ പാർസൽ സർവീസ് ഓഫീസിലെത്തിയത്. ബാൾക്കീസ് നേരത്തെ പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകാരെകുറിച്ചും അന്വേഷണം നടത്തിവരുന്നതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം പ്രതികളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.