കിളിമാനൂർ: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കന്യാകുമാരി ജില്ലയിൽ വിളവങ്കോട് സ്വദേശിയായ വിഷ്ണുവാണ് (24) പിടിയിലായത്.
പെൺകുട്ടിക്ക് രക്ഷിതാക്കൾ ഓൺലൈൻ ക്ലാസിനായി ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിലെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പെൺകുട്ടി യുവാവുമായി പരിചയത്തിലായി. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി സംഭവം രക്ഷിതാക്കളോട് പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത്. കെ.നായർ, എ.എസ്.ഐ ഷാജിം, സി.പി.ഒമാരായ രഞ്ജിത്ത് രാജ്, മഹേഷ്, പ്രദീപ്, പ്രിയ, സജ്‌ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |