വടകര: വില്യാപ്പള്ളി കല്ലേരിയിൽ യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച കേസിലെ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. പുറമേരി വെള്ളൂർ സ്വദേശി വിശ്വജിത്ത്, കവിയൂർ കൂടന്റവിട ബൈത്തുൽ നൂറിൽ ഷമ്മാസ്, പെരിങ്ങത്തൂർ വട്ടക്കണ്ടി കോളനി സവാദ് എന്നിവരാണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തിൽ കോഴിക്കോട് തടമ്പാട്ടുതാഴത്തെ ഒരു വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച രാത്രിയോടെ ഇവർ പിടിയിലായത്. സി.ഐ രാജേഷ്, എസ്.ഐ നജീഷ്, എ.എസ്.ഐ ഗിരീഷ്, സി.പി.ഒ സിനിൽ കെ എന്നിവർ ചേർന്ന് എത്തിച്ച പ്രതികളെ റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് മർദ്ദനത്തിനിരയായ ഒന്തമ്മൽ ബിജുവും, പ്രതികളും മൊഴി നൽകിയത്. പ്രതികളിൽ ഒരാളായ വിശ്വജിത്തും ബിജുവുമായി ഈയടുത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |