പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദാണ്(25) പിടിയിലായത്. വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാടെത്തി കോട്ടയം ഭാഗത്തേക്ക് ബസിൽ പോകുന്നതിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വരുമ്പോഴാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം കോട്ടയം കേന്ദ്രികരിച്ച് ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മിഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രാദാന കണ്ണിയാണ് പ്രതി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ പത്തു ലക്ഷത്തോളം രൂപ വിലവരും. വരും ദിവസങ്ങലിലും റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു.
ആർ.പി.എഫ് ഇൻസ്‌പെക്ടർ കേശവദാസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, ആർ.പി.എഫ് എസ്.ഐമാരായ എ.പി.ദീപക്, അജിത് അശോക്, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.നിഷാന്ത്, ആർ.പി.എഫ് എ.എസ്.ഐമാരായ കെ.സജു, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ രജീഷ്, ആർ.സുരേഷ്, ഡബ്ല്യു.സി.ഇ.ഒ സീനത്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |