കോഴിക്കോട് : മുണ്ടുകീറി മുറിവ് കെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. കൊല്ലം പായപ്പള്ളി എഴിപ്പുറം ചാരുവിള മോഹൻദാസിന്റെ മകൻ ദീപു (32) കൊല്ലപ്പെട്ട കേസിൽ കൊല്ലം ചാത്തന്നൂർ വയലിൽ പുത്തൻ വീട്ടിൽ ഷൈജു (44) നെയാണ് മാറാട് അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.ആർ ശ്യാംലാൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2015 എപ്രിൽ 17ന് പുലർച്ചെ 1.15 ന് തടമ്പാട്ടുതാഴം ത്രിവേണി കിണർ വർക്‌സ് ഷെഡിൽ ഉറങ്ങിക്കിടന്ന ദീപുവിനെ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നുവെന്നാണ് കേസ്. മദ്യലഹരിയിലായിരുന്ന പ്രതിയുടെ കാൽ കല്ലിൽ തട്ടി മുറിവേറ്റെന്നും ദീപുവിന്റെ മുണ്ട് കീറി മുറിവ് കെട്ടി. ഇതിനെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. പിന്നീട് ഉറങ്ങാൻ കിടന്ന ദീപുവിനെ പ്രതി തലക്കടിച്ചു കൊന്നുവെന്നാണ് കേസ്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റൈഹാനത്ത് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ചേവായൂർ സി.ഐ പി.കെ.സന്തോഷാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |