കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും സാക്ഷിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. പൂവൻതുരുത്ത് പവർഹൗസ് ആതിര ഭവൻ അനന്തു (26), പൂവൻതുരുത്ത് കാട്ടാംപക്കം പുത്തൻപറമ്പിൽ വീട്ടിൽ റനീഷ് (26) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ അനന്തു കെ.എസ്.ഇ.ബിയുടെ ട്രെഞ്ച് എടുക്കുന്ന ജോലി പനച്ചിക്കാട് സ്വദേശിയായ തോമസ് സെബാസ്റ്റ്യനെ കൊണ്ട് കരാർ എടുപ്പിച്ചശേഷം, അനന്തു ഇടയ്ക്ക് കരാർ നിർത്തി പോയി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം നിലനിന്നിരുന്നു. ഇക്കഴിഞ്ഞ 8ന് നാട്ടകം ദിവാൻ കവലയിൽ തോമസും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയശേഷം പ്രതികൾ തോമസിനെ കമ്പി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് കാറിൽ ഉണ്ടായിരുന്ന തോമസിന്റെ സുഹൃത്ത് നിബു തോമസ് പ്രതികൾക്കെതിരെ സാക്ഷിപറഞ്ഞതിനെ തുടർന്ന് നിബുവിനെ കോടിമത ഭാഗത്ത് നിന്നും പ്രതികൾ തട്ടിക്കൊണ്ടു പോവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് കാറിനുള്ളിൽ വെച്ച് ആക്രമിച്ചു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ അനന്തുവിനെ തിരുവല്ലയിൽ നിന്നും റനീഷിനെ പൂവന്തുരുത്ത് നിന്നും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |