കാഞ്ഞങ്ങാട്: കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എം.ഡി.എം.എയുമായി പിടിയിലായി. 1.880 ഗ്രാം എം.ഡി.എം.എയുമായി അമ്പലത്തറ കായലടുക്കത്തെ റംഷീദ് ബി എന്ന കിച്ചു (30), അമ്പലത്തറ മൂന്നാം മൈലിലെ സുബൈർ ടി.എം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹോസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിൽ അധികം കേസിൽ പ്രതിയായ റംഷീദ് എന്ന കിച്ചുവിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കാസർകോട് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പടന്നക്കാട് വച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹൊസ്ദുർഗ് സി.ഐ സതീശനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |