മാവേലിക്കര : ഹൃദ്രോഗിക്ക് നേരേ പൊലീസുകാരൻ അതിക്രമം കാട്ടിയായി പരാതി. മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാരനായ പ്രതാപചന്ദ്ര മേനോനെതിരെ മാവേലിക്കര പോനകം പുളിമൂട്ടിൽ വീട്ടിൽ പ്രസേനൻ (58) ആണ് പരാതി നൽകിയത്.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുള്ള പരാതി അന്വേഷിക്കാൻ മറ്റു രണ്ടു പൊലീസുകാർക്കൊപ്പം വീട്ടിലെത്തിയ പ്രതാപൻ കല്ലിടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ തന്റെ കൈയിൽ ബൂട്ടുകൊണ്ടു ചവിട്ടിയതായി പ്രസേനൻ പരാതിയിൽ പറയുന്നു. ചവിട്ടേറ്റ ഭാഗം ഞരമ്പ് ചതഞ്ഞ് നീരുവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിൽചികിത്സ തേടി. സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ വിലക്കിയിട്ടും പ്രതാപൻ അക്രമിക്കാനുള്ള തയ്യാറെടുപ്പിൽ നില്‍ക്കുകയായിരുന്നുവെന്ന് പ്രസേനൻ പറഞ്ഞു.
പ്രതാപനെതിരെ ജനുവരി 14ന് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്കാന്സഹോദരിക്കൊപ്പം താൻ എത്തിയെങ്കിലും പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഒരു പൊലീസുകാരൻ വളരെ മോശമായി പെരുമാറിയെന്നും പ്രസേനന്റെ ഭാര്യ രമാദേവി പറഞ്ഞു. പിറ്റേദിവസമാണ് പരാതി സ്വീകരിച്ചത്. ഗൃഹനാഥനെ ഉപദ്രവിച്ച പ്രതാപ ചന്ദ്രമേനോനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയിൽആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |