കോഴിക്കോട്: അത്തോളി സ്വദേശിനിയായ 21കാരിയെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം റോഡിൽ ആയിഷ റാസ ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവിൽ മൂന്നാംവർഷ ബിഫാം വിദ്യാർത്ഥിനിയായ ആയിഷയുടേത് ആത്മഹത്യ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു ആയിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുലത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങനെ എത്തിയെന്നും സുഹൃത്ത് ബഷീറുദ്ദീൻ അപായപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേര് എന്നാണ് ഇയാൾ പറഞ്ഞത്. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞതിനുശേഷം പിന്നീട് കാമുകൻ ആണെന്ന് തിരുത്തി. കുട്ടിയെ ട്രാപ്പ് ചെയ്തതാണ്. ആയിഷയുടെ ചിത്രങ്ങൾ സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രാപ്പിൽ കുടുക്കി എന്തെങ്കിലും നേടുക എന്നതായിരുന്നു ബഷീറുദ്ദീന്റെ ഉദ്ദേശം. ഇതിന്റെ പിന്നിൽ ബഷീറുദ്ദീന്റെ മറ്റ് കൂട്ടാളികൾ ഉണ്ടോയെന്ന് സംശയമുണ്ടെന്നും ബന്ധു പറഞ്ഞു.
സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |