മോഡലിംഗിന്റെ തുടക്കകാലത്ത് നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ ഓർക്കുകയാണ് തെന്നിന്ത്യൻ താരം ശോഭിത ധുലിപാല. ''ഒരു പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ സൗന്ദര്യമില്ല എന്ന കാരണത്താൽ പുറത്താക്കി. വർഷങ്ങൾക്കു ശേഷം അതേ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. തുടക്കകാലത്ത് ഒന്നിൽ പോലും ഭാഗ്യം തുണച്ചില്ല. കാരണം എനിക്കു സൗന്ദര്യമോ ആകർഷണീയതയോ ഇല്ലെന്ന് അവർ പറഞ്ഞു. കൗമാര പ്രായത്തിൽ എന്റെ രൂപത്തെക്കുറിച്ച് ആത്മവിശ്വാസം തോന്നിയിരുന്നെങ്കിലും 20 കളോട് അടുത്തപ്പോൾ ആത്മവിശ്വാസം കുറയുകയാണ് ഉണ്ടായത്. ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നിൽക്കാൻ അവർ അനുവദിച്ചില്ല. അന്ന് പുറത്താക്കിയ ബ്രാൻഡിന്റെ അംബാസിഡറായി കരാർ ഒപ്പിട്ട് അഭിനയിച്ചത് ഐശ്വര്യറായ് യോടൊപ്പമാണ്. ഞങ്ങൾ ഷാംപൂ കൈമാറുന്നു. പരസ്യം ചെയ്യുന്നു.''ശോഭിതയുടെ വാക്കുകൾ. രമൺ രാഘവ് 2.0 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശോഭിത ധുലിപാല വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഡിസ്‌നി പ്ളസ് ഹോട്സ്റ്റാറിന്റെ ദി നൈറ്റ് മാനേജറിൽ ആണ് അവസാനമായി അഭിനയിച്ചത്. ഈ സീരിസിന്റെ രണ്ടാം സീസൺ ജൂണിൽ പുറത്തിറങ്ങും. മലയാളത്തിൽ മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളിൽ നായികയായി ശോഭിത വേഷമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |