SignIn
Kerala Kaumudi Online
Thursday, 19 September 2024 6.42 PM IST

തനിയെ മുന്നോട്ട് നീങ്ങിയ ബസിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: കേടായതിനെ തുടർന്ന് പരിശോനയ്‌ക്കായി ടൂറിസ്റ്റ് ബസിനടിയിൽ കയറിയ ക്ലീനർക്ക് തനിയെ മുന്നോട്ടുരുണ്ട വാഹനത്തിനടയിൽ ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ ജയദേവൻ- ചെല്ലമ്മ ദമ്പതികളുടെ മകൻ അനിൽകുമാറാണ് (ബിനു-44) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ന് ആഴിമല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഈ സമയത്ത് 45 യാത്രക്കാരും ബസിലുണ്ടായിരുന്നു. ഡ്രൈവർ അമൽ വാഹനം നിറുത്തിയതോടെ, വൻ ദുരന്തം ഒഴിവായി. .

കൊല്ലം തഴവയിൽ നിന്നാണ് തീർത്ഥാടകരുമായി ബസ് ആഴിമലയിലെത്തിയത്. ഇവരെ ഇറക്കിയ ശേഷം ബസ് ക്ഷേത്രത്തിന് സമീപമുള്ള ഇറക്കത്തിൽ നിറുത്തിയിട്ടിരുന്നു. തീർത്ഥാടകർ മടങ്ങിയെത്തിയ ശേഷം തിരിച്ചുപോകാൻ തുടങ്ങിയപ്പോഴാണ് ബസ് സ്റ്റാർട്ടാകാതിരുന്നത്. ഇന്ധനം തീർന്നെന്ന സംശയത്തിൽ വാങ്ങി നിറച്ചു. ബസ് സ്റ്റാർട്ടായതോടെ യാത്രക്കാർ തിരിച്ചു കയറി. എന്നാൽ വീണ്ടും ഓഫായി. തുടർന്ന് അനിൽകുമാർ ബസിന്റെ മുൻവശത്ത് നിലത്ത് കിടന്ന് തകരാർ പരിശോധിക്കുന്നതിനിടയിലാണ് വാഹനം തനിയെ മുന്നോട്ടുരുണ്ടത്. ബസിനടയിൽപ്പെട്ട അനിൽകുമാർ തത്ക്ഷണം മരിച്ചു. യാത്രക്കാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചത്. അനിൽകുമാർ അവിവാഹിതനാണ്. സഹോദരങ്ങൾ: ബീന, ബിജു, ബെന്നി, അനൂപ്. മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACCIDENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.