കൊച്ചി: ലിവിംഗ് ടുഗതറിനെ വിവാഹമായി പരിഗണിക്കാനാവില്ലെന്നും ഇത്തരം ബന്ധങ്ങളിലെ പ്രശ്‌നങ്ങളെ ഗാർഹികപീഡനമായി കരുതാനാവില്ലെന്നും ഹൈക്കോടതി. അതിനാൽ, ഭർത്താവിന്റെയോ ഭർതൃ കുടുംബാംഗങ്ങളുടെയോ ക്രൂരതയ്‌ക്കെതിരായ നിയമപരിധിയിൽ ഇത് വരില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഉദയംപേരൂർ സ്വദേശിയായ യുവാവാണ് ഹർജി നൽകിയത്. നിയമപരമായ വിവാഹത്തിലെ പങ്കാളിയാണ് ഹസ്ബൻഡ്, ഹബ്ബി എന്നിങ്ങനെ അറിയപ്പെടുകയെന്ന് വിലയിരുത്തിയ കോടതി, കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. 2023 മാർച്ച് 13 മുതൽ ആഗസ്റ്റ് 20വരെയുള്ള ലിവിംഗ് ടുഗതർ കാലയളവിൽ മാനസികമായും ശാരീരികമായും പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |