കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ കാലടി ഒക്കൽ 'ശ്രീശങ്കര'യിൽ പ്രകാശ് ജനാർദ്ദനനെ (54) ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സഹപ്രവർത്തകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. ഇയാൾ ഹൈക്കോടതി ജംഗ്ഷനിലെ ഇൻഫന്റ് ജീസസ് കോംപ്ലക്സിലെ ഓഫീസിലെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. എറണാകുളം സെൻട്രൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശ്രീലേഖ. മക്കൾ: ഋത്വിക്ക്, നിരഞ്ജന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |