തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വന്തം വീട്ടിലെ കിണറ്റിനുള്ളില്‍ ചാടി വീട്ടമ്മ ജീവനൊടുക്കി. വര്‍ക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവാണ് മരിച്ചത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാദ്ധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുന്‍ദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാല്‍ സിന്ധുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഇതിന് പിന്നാലെ വീട്ടിലെ കിണറ്റിനരികില്‍ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. ഇതോടെ 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിന് പിന്നാലെ വര്‍ക്കല ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഭര്‍ത്താവ് തുളസീദാസ് വര്‍ഷങ്ങളായി വിദേശത്താണ്. മക്കള്‍ക്കും ഭര്‍ത്താവിന്റെ അമ്മയ്ക്കും ഒപ്പമാണ് സിന്ധു വീട്ടില്‍ താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |