ഡിസംബർ 11: ഉച്ചയ്ക്ക് 2.45ന് പോത്തൻകോട് കല്ലൂർ പാണംവിളയിൽ സുധീഷിന്റെ കൊലപാതകം.
ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊല്ലുന്നു.
ഇടത് പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞു. കൈകളും വെട്ടിമാറ്റി.
ഡിസം. 12:ഗുണ്ടാ സംഘത്തിൽ ആകെ 11 പേരെന്ന് സ്ഥിരീകരണം. വെട്ടിയെടുത്ത പാദം വലിച്ചെറിഞ്ഞയാൾ അറ്റിങ്ങൽ സ്വദേശി സുധീഷ് ഉണ്ണിയെന്ന് തിരിച്ചറിയുന്നു. ആക്രമണത്തിന് മുമ്പ് പരിശീലനം നടത്തിയതായി കണ്ടെത്തുന്നു.
ഡിസം.13:അന്വേഷണ സംഘത്തിന് പിടിവള്ളിയായി അക്രമണത്തിൽ പങ്കാളിയായവർ വന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ രേഖപ്പെടുത്തിയിരുന്ന മാെബൈൽ നമ്പർ തിരിച്ചറിഞ്ഞു.
ഡിസം.14:ആക്രമണത്തിൽ നേരിട്ട് പങ്കാളികളായ 3 പേർ പിടിയിലാകുന്നു.
ഡിസം.15 : കൊല്ലപ്പെട്ട സുധീഷിനെ കുറിച്ചുള്ള വിവരങ്ങൾ സംഘത്തെ അറിയിച്ചത് ഭാര്യാ സഹോദരൻ മുട്ടായി ശ്യാമെന്ന് കണ്ടെത്തൽ.
ഡിസം16: അറസ്റ്റിലായ പ്രതികളുമായി ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നു. ഒന്നാം പ്രതി ഉൾപ്പെടെയുള്ളവർ പിടിയിൽ.
ഡിസം.17: കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ഒട്ടകം രാജേഷ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നു.
ഡിസം.18: ഒട്ടകം രാജേഷ് വക്കം പണയിൽക്കടവ് തുരുത്തിൽ ഉണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |