കോട്ടയം : നിലച്ചുപോയ ശബരി റെയിലിന് നൂറുകോടി കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാന സർക്കാർ അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് നൽകണം. ഇതിനടക്കം, 1,872 കോടി രൂപ ഘട്ടംഘട്ടമായി സംസ്ഥാനം കണ്ടെത്തണം.
പദ്ധതി തുകയുടെ പകുതി വഹിക്കാമെന്ന്
സംസ്ഥാനം ഉറപ്പ് നൽകിയിരുന്നു.
കാൽനൂറ്റാണ്ട് മുമ്പ് 517 കോടിക്ക് വിഭാവനം ചെയ്ത പദ്ധതിയുടെ പുതിയ എസ്റ്റിമേറ്റ് 3744 കോടിയാണ്. വന്ദേ ഭാരത് ട്രെയിനുകൾക്കും സഞ്ചരിക്കാനാകും വിധം വൈദ്യുതീകരണവും സിഗ്നലിംഗും ഉൾപ്പെടെയുള്ള ചെലവ് പരിഗണിച്ചാണ് പുതിയ എസ്റ്റിമേറ്റ്.
പ്രധാനമന്ത്രിയുടെ 'പ്രഗതി' പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ കാലടി -എരുമേലി റൂട്ടിൽ 107 കിലോമീറ്ററിൽ ഭൂമി ഏറ്റെടുക്കണം.
എട്ടു കിലോമീറ്ററിൽ മാത്രമാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലമെടുപ്പ് ഇഴഞ്ഞതിനാൽ കേന്ദ്രം പദ്ധതി മരവിപ്പിച്ചിരുന്നു.
കല്ല് വരുത്തിവച്ച വിന
24 വർഷം മുമ്പ് അങ്കമാലി മുതൽ പാലാ രാമപുരംവരെ കല്ലിട്ട് തിരിച്ച 70 കിലോമീറ്റർ പ്രദേശത്തുള്ളവർ സ്ഥലം വിൽക്കാനോ നിർമ്മാണം നടത്താനോ വായ്പ എടുക്കാനോ കഴിയാതെ വിഷമിക്കുകയാണ്. ഭൂമി ഏറ്റെടുത്ത് മികച്ച നഷ്ടപരിഹാരംനൽകുന്നത് സ്ഥല ഉടമകൾക്ക് ആശ്വാസമാകും.
3744 കോടി:
പുതിയ എസ്റ്റിമേറ്റ്
1,872 കോടി:
സംസ്ഥാനം വഹിക്കണം
സംസ്ഥാന ദൗത്യം
അലൈൻമെന്റ് നിശ്ചയിച്ച് നൽകണം
ഭൂമി ഏറ്റെടുത്ത് കൈമാറണം
ആദ്യ ഘട്ടം
അങ്കമാലി -എരുമേലി : 115 കി.മീ
ഭൂമി ഏറ്റെടുക്കേണ്ടത് : 107 കി.മീ
52 മേൽപ്പാലങ്ങൾ
റൂട്ട്
അങ്കമാലി, കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി
പ്രയോജനം
എരുമേലിവരെ ശബരിമല തീർത്ഥാടകർക്ക് എത്താം
ഭരണങ്ങാനം അൽഫോൺസാ തീർത്ഥാടന കേന്ദ്രത്തിലെത്താം
മലയോര കാർഷിക ചരക്കുനീക്കം
പെരുമ്പാവൂർ മേഖലയിലെ വ്യവസായ ചരക്കുനീക്കം
മലയോരത്തെ വിനോദസഞ്ചാര വികസനം
'' ഉപേക്ഷിച്ചെന്ന് കരുതിയ പദ്ധതി അംഗീകരിച്ചത് വലിയകാര്യമാണ്. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം ഒഴിവാക്കണം''
-തോമസ് ചാഴികാടൻ, എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |