തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് അരി നൽകുന്നതിനായി സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86ലക്ഷം രൂപ ചെലവഴിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകി. 31നു മുൻപായി വിതരണം പൂർത്തിയാക്കണം. മദ്ധ്യവേനലവധിയ്ക്ക് മുൻപായി ഉച്ചഭക്ഷണ പദ്ധതിയിൽ വരുന്ന 12,037വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74ലക്ഷം വിദ്യാർത്ഥികൾക്ക് 5കിലോ അരി വീതം വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിതരണത്തിനാവശ്യമായ അരി സിവിൽ സപ്ളൈസ് കോർപ്പറേഷൻ (സപ്ളൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചു നൽകും. ഇതിന്റെ ചെലവുകൾക്കായാണ് 71ലക്ഷം രൂപ അനുവദിച്ചത്. സ്കൂൾ അടയ്ക്കുന്നതിനു മുൻപ് അരിവിതരണം പൂർത്തിയാക്കാനാണ് വകുപ്പധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |