തിരുവനന്തപുരം: യുഗപ്രഭാവനായ കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസിന്റെ 25–ാം ചരമവാർഷികം ഇന്നലെ രാജ്യമാകെ ആചരിച്ചു. സി.പി.എം പാർട്ടി ഓഫീസുകളെല്ലാം അലങ്കരിച്ച് പതാക ഉയർത്തി. ബ്രാഞ്ചുകളിൽ പതാക ഉയർത്താൻ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്നിഹിതരായി.
നിയമസഭയ്ക്ക് മുന്നിലെ ഇ.എം.എസ് പ്രതിമയിൽ നേതാക്കൾ പുഷ്പചക്രം അർപ്പിച്ചശേഷം അനുസ്മരണയോഗം ചേർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, തോമസ് ഐസക്, എ.കെ ബാലൻ, സി.എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, എം. സ്വരാജ്, കെ.കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എ.എ റഹീം എം.പി, എം.വിജയകുമാർ, പി.ശശി തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.
അനുസ്മരണ യോഗത്തിൽ വി.ജോയി അദ്ധ്യക്ഷനായി. എം.വി ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. പാളയം ഏരിയാ സെക്രട്ടറി സി.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.
ഇ.എം.എസ് അക്കാഡമിയിൽ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, കെ.കെ ജയചന്ദ്രൻ, എം.വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻ ബാബു, പുത്തൻകട വിജയൻ, കെ.എസ് സുനിൽകുമാർ, എം.എൽ.എമാരായ ഐ ബി സതീഷ്, ജി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി സ്വാഗതം പറഞ്ഞു. എ.കെ.ജി സെന്റററിലും ഇ.എം.എസ് അക്കാഡമിയിലും എം.വി ഗോവിന്ദൻ പതാക ഉയർത്തി. 22ന് എ കെ ജി ദിനാചരണം വരെ ഇരു നേതാക്കളെയും അനുസ്മരിച്ച് പരിപാടികൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |