കാഞ്ഞങ്ങാട്: നാട്ടിലും ഗൾഫ് നാടുകളിലും സാമൂഹ്യ, സാംസ്കാരിക, കലാ, കായിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന യുവവ്യവസായി എം.എം. നാസർ (47) നിര്യാതനായി. അബുദാബിയിലുള്ള യു.എ.ഇ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധിയാണ്. ഗൾഫിൽ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ മുൻകൈയെടുത്തിരുന്ന നാസർ, നിയമസംബന്ധമായി കുടുങ്ങിക്കിടന്ന ഒട്ടേറെ കാര്യങ്ങൾ ശരിയാക്കി പ്രവാസികളുടെ കണ്ണീരൊപ്പിയ വ്യക്തി കൂടിയായിരുന്നു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ ആൻഡ് റിലീഫ് സെക്രട്ടറി, അബുദാബി കെ.എം.സി.സി പബ്ലിക് റിലേഷൻ കൺവീനർ, അബുദാബി എ.ഡി.എം.എസ് ട്രഷറർ, അബുദാബി കാസർകോട് ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് തുടങ്ങി അനേകം സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
അജാനൂരിലെ എം.എം. മൊയ്തീൻ കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിശത്ത് ശാഹിന. (കോട്ടിക്കുളം). മക്കൾ: ഫാത്തിമത്ത് നഷ, നാഷിഹ്, മുഹമ്മദ് നസീഹ്, നസ്റ ഫാത്തിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |