കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവർ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകി. ഇത്രയും ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചതിനാൽ തങ്ങൾക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കാനിടയുണ്ടെന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വരുമെന്നും ഹർജിയിൽ പറയുന്നു. തങ്ങളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുനടന്നു പ്രദർശിപ്പിക്കരുതെന്ന് പൊലീസിന് നിർദ്ദേശം നൽകണം. കുറ്റപത്രം നൽകുന്നതുവരെ കുറ്റസമ്മത മൊഴിയടക്കമുള്ള രേഖകൾ മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. 24നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |