കണ്ണൂർ: പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യതകൾ കമ്മിറ്റി വീണ്ടും പരിശോധിക്കും.പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. പുതിയ റാങ്ക് ലിസ്റ്റിനായി വീണ്ടും അഭിമുഖം നടത്തില്ലെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സർവകലാശാല നടപടി എടുത്തിരുന്നില്ല. സിൻഡിക്കേറ്റ് യോഗങ്ങൾ രണ്ട് തവണ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |