തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുന്നതിന് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള 726 നിർമ്മിത ബുദ്ധി കാമറകളുൾപ്പെടെ (എ.ഐ.എ.എൻ.പി.ആർ) 1000 പുതിയ ഹൈടെക് കാമറകൾ പ്രവർത്തിച്ചുതുടങ്ങാനുള്ള ഗ്രീൻ സിംഗ്നൽ ഇന്ന് നടക്കുന്ന മന്ത്രിസഭയോഗം നൽകിയേക്കും.
കാമറകൾ പ്രവർത്തിക്കുന്നതിന് തടസമായിരുന്ന സെർവർ പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്ന് മോട്ടോർ വാഹന വകുപ്പ് ഗതാഗതവകുപ്പിനെ അറിയിച്ചിരുന്നു. വാഹന ഉടമകളിൽ നിന്നു വൻതോതിൽ പിഴ ഈടാക്കൽ ലക്ഷ്യമിടുന്ന പദ്ധതിയാതിനാൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കാമറകളും കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നപ്രവർത്തനവും വാഹന ഉടമയെ പിഴ വിവരം അറിയിക്കുന്ന അട്ടോമെറ്റിക് സംവിധാനവും സർവർ മുഖേന ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് കാമറകൾ പ്രവർത്തിക്കുന്ന് വൈകിയത്. സെപ്തബർ ഒന്നു മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
236 കോടി മുതൽമുടക്കിലാണ് കെൽട്രോൺ മുഖേന കാമറകൾ സ്ഥാപിച്ചത്. പ്രവർത്തിച്ചു തുടങ്ങുമ്പോൾ ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ധാരണയായി. 14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും സജ്ജമായിട്ടുണ്ട് . ഇവിടെയെല്ലാം ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ പിഴയടയ്ക്കാനുള്ള ചെലാൻ പ്രോസസിംഗ് സ്റ്റാഫിനെയും നിയോഗിക്കും.
നിയമലംഘനങ്ങൾ
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക.
നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകൾ കൃത്യമല്ലെങ്കിൽ കാമറ കണ്ടെത്തും
പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, രജിസ്‌ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
രാപകൽ ഭേദമില്ലാതെ
കാമറകൾ രാപകൽ കുറ്റം കണ്ടെത്തുന്നതാണ് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളിയാകുന്നത്. സ്കൂൾ പരിധിയിൽ 30 കിലോമീറ്ററും സംസ്ഥാന പാതയിൽ 50 കിലോമീറ്ററുമാണ് വേഗപരിധി. കാമറ 24 ണിക്കൂറും പ്രവർത്തിക്കുന്നതാകയാൽ രാത്രിയിലും ഈ നിയമം പാലിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |