തിരുവനന്തപുരം: അനുവദിച്ച 30 കോടിയല്ലാതെ കൂടുതലൊന്നും ഈ മാസം അനുവദിക്കാനാവില്ലെന്ന് സർക്കാർ, അഞ്ചാം തീയതിയ്ക്കകം ശമ്പളം കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ചമുതൽ പണിമുടക്കുമെന്ന ഭീഷണിയിൽ തൊഴിലാളി സംഘടനകൾ. കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷം. ശമ്പള വിതരണത്തിന് വേണ്ടത് 99.5 കോടി. സർക്കാർ നൽകിയ 30 കോടി കൊണ്ടുമാതം തികയില്ല. രണ്ടു ദിവസത്തിനുള്ളിൽ ശേഷിക്കുന്ന തുക സമാഹരിക്കുക മാനേജ്മെന്റിന് കടുത്ത വെല്ലുവിളിയാണ്.
പ്ലാൻ ഫണ്ടിൽ നിന്നും 100 കോടിയും പ്രത്യേക ധനസഹായമായി 65 കോടിയും സർക്കാരിനോട് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ബി.എം.എസ്, ഐ.എൻ.ടി.യു.സി സംഘടനകളാണ് പണിമുടക്കിന് നോട്ടീസ് നൽകിയത്. സി.ഐ.ടി.യു ഒഴികെയുള്ള മറ്റു സംഘടനകൾ സമരത്തിന് പിന്തുണ നൽകുന്നുണ്ട്.
ചാർജ് വർദ്ധന
നടപ്പാക്കുന്നതിൽ വീഴ്ച
ചാർജ് വർദ്ധന നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതും കോർപ്പറേഷന് വൻ നഷ്ടമുണ്ടാക്കി. ഞായറാഴ്ച വർദ്ധന നിലവിൽ വന്നെങ്കിലും ടൈംടേബിൾ സെല്ലിലെ വീഴ്ച കാരണം പകുതിയോളം ബസുകളിൽ ഏർപ്പെടുത്താനായില്ല. ഇന്നലെ 1200 ഓളം ബസുകളിൽ പഴയ നിരക്ക് ഈടാക്കേണ്ടിവന്നു. ആദ്യമായിട്ടാണ് കെ.എസ്.ആർ.ടി.സിക്ക് ഇത്തരമൊരു വീഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |