ന്യൂഡൽഹി: പാകിസ്ഥാനുമായി സാധാരണ അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. ഭീകരതയും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉഭയകക്ഷിതലത്തിൽ സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യ-പാക് വ്യാപാര ബന്ധം പുനഃ സ്ഥാപിക്കാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാദ്ധ്യത പാകിസ്ഥാനാണെന്ന് മുരളീധരൻ വ്യക്തമാക്കി. 2019ൽ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാര ബന്ധം വിച്ഛേദിച്ചത്. പിന്നീട് ചില ഫാർമസ്യൂട്ടിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരം പുനഃസ്ഥാപിച്ച് തീരുമാനത്തിൽ ഭാഗികമായി ഇളവ് വരുത്തിയതായും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |