തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ ഫയൽനീക്കം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടരമാസത്തിലൊരിക്കൽ മുഖ്യമന്ത്രി നേരിട്ട് മോണിറ്ററിംഗ് നടത്തും. സെക്രട്ടേറിയറ്റിൽ മാത്രം 93,014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രണ്ട് മാസം കൂടുമ്പോൾ തുടർച്ചയായി സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും.
വകുപ്പുകൾ തമ്മിലുള്ള അനാവശ്യ ഫയൽകൈമാറ്റം പരമാവധി നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം. പലവകുപ്പുകളും നിസ്സാരവിശദീകരണംതേടി ധനവകുപ്പിന് ഫയൽ അയയ്ക്കുന്നതാണ് കാലതാമസത്തിന് കാരണമെന്നും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫയൽ നീക്കമടക്കമുള്ള ഭരണനിർവഹണകാര്യങ്ങളിൽ വകുപ്പ് സെക്രട്ടറിമാരോട് നിർദ്ദേശം ചോദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |