തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംതൃപ്തി പ്രകടിപ്പിച്ചു. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്. ഇതുവരെ 50,000 ത്തിലധികം അപേക്ഷകൾ തീർപ്പാക്കി. നവംബറിൽ പൂർത്തിയാക്കാനാവുമെന്ന് റവന്യുമന്ത്രി കെ.രാജൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥ ക്ഷാമം പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ എംപ്ളോയ്മെന്റ് എക്സേഞ്ചുകൾ വഴിയുള്ള താത്കാലിക നിയമനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മേയ് ഒന്നുമുതൽ ഇത് നടപ്പിൽവരും. കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്ന വില്ലേജുകളിൽ ഒന്നിച്ച് പരിശോധന നടത്തി വേഗം കൂട്ടാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |