ന്യൂഡൽഹി:നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഓരോ സംസ്ഥാനവും ഇതുവരെ സ്വീകരിച്ച നടപടികൾ ശേഖരിച്ച് റിപ്പോർട്ടായി സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. നിർബന്ധിത മതപരിവർത്തനം തടയാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണിത്.കേസിൽ അടുത്ത വാദം കേൾക്കാനായി ഡിസംബർ 5 ലേക്ക് മാറ്റി.
ഹ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിർബ്ബന്ധിത മതപരിവർത്തനം നടത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായർ ഫയൽ ചെയ്ത സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
നിർബ്ബന്ധിത പരിവർത്തനം തടയാൻ നിയമ നിർമ്മാണം ആവശ്യമാണ്. ഭീഷണിയിലൂടെയുംവഞ്ചിച്ചും പ്രലോഭിപ്പിച്ചും ഒരാളെ മതപരിവർത്തനം നടത്താൻ
മതസ്വാതന്ത്ര്യം ഉപയോഗിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിർബ്ബന്ധിത മതപരിവർത്തനം തടയാൻ ഇതിനകം ഒമ്പത് സംസ്ഥാനങ്ങൾ നിയമം കൊണ്ടുവന്നു. ഈ നിയമങ്ങൾ ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |