തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ രാത്രിവിലക്ക് ആരാധനാലയങ്ങൾക്കും ബാധകം. പുതുവത്സരവുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻപള്ളികളിൽ നടക്കുന്ന പാതിരാകുർബാനയിലും മറ്റ് ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും ആൾക്കൂട്ടം പാടില്ല. മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾക്കും മറ്റ് ആഘോഷങ്ങൾക്കും ബാധകം. രാത്രി പത്തു മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. അത്യാവശ്യത്തിന് പുറത്തിറങ്ങാൻ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.
തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ല. ദീർഘദൂരയാത്ര കഴിഞ്ഞുവരുന്നവർക്കും വിമാനങ്ങളിൽ യാത്ര പോകുന്നവർക്കും രേഖകൾ കാണിച്ച് യാത്ര ചെയ്യാം. മാദ്ധ്യമപ്രവർത്തകർ, പത്രവിതരണക്കാർ, കൊവിഡ് ഡ്യൂട്ടിയുള്ളവർ, അത്യാവശ്യസേവന വിഭാഗക്കാർ എന്നിവർക്ക് ഇളവ്. വിമാന, ട്രെയിൻ സർവീസ്, കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |