തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം. പ്രവർത്തകർ സർവകലാശാല ആസ്ഥാനം വളഞ്ഞു. പൊലീസ് പ്രതിരോധം മറികടന്ന് സെനന്റ് ഹാളിലേക്ക് പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര ആർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ എത്തിയത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവർത്തകർ ഉള്ളിലേക്ക് കടന്നത്.
സർവകലാശാലയുടെ കെട്ടിടത്തിന്റെ ജനലുകൾ വഴി ചിലർ ഉള്ളിൽ കടന്ന് വാതിലുകൾ തുറന്നു. മറ്റുള്ളവരെ ഇതുവഴിയാണ് അകത്തേക്ക് കടത്തിവിട്ടത്. ക്യാമ്പസിനുള്ളിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കാണ് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചെത്തിയത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് ബസുകളിൽ നീക്കുന്നുണ്ട്. സർവകലാശാലയിലെ പടിക്കെട്ടുകളിലും മറ്റും പ്രവർത്തകർ ഇപ്പോഴും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |