SignIn
Kerala Kaumudi Online
Saturday, 18 October 2025 3.57 PM IST

കായികാദ്ധ്യാപക സംരക്ഷണ ഉത്തരവിന് മുൻകാല പ്രാബല്യം

Increase Font Size Decrease Font Size Print Page
oct-8

കേരളകൗമുദി വാർത്ത തുണയായി

തിരുവനന്തപുരം: 2023, 24 വർഷങ്ങളിൽ തസ്തിക നഷ്ടമായ കായികാദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് സർക്കാർ പുന:സ്ഥാപിച്ചു. തസ്തികനഷ്ടത്തെ തുടർന്ന് പുറത്തായ കായികാദ്ധ്യാപകർക്കായി നടപ്പാക്കിയ 1: 300 സംരക്ഷണ ഉത്തരവിന് മുൻകാലപ്രാബല്യം നൽകണമെന്നാവശ്യപ്പെട്ട് ഒക്ടോബർ എട്ടിന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

യു.പിയിൽ 500 കുട്ടികളുണ്ടെങ്കിലേ കായികാദ്ധ്യാപക തസ്തിക അനുവദിച്ചിരുന്നുള്ളൂ. 2017ൽ സി.രവീന്ദ്രനാഥ് മന്ത്രിയായിരിക്കെ കായികാദ്ധ്യാപക സമരത്തെത്തുടർന്ന് യു.പിയിൽ 1:300 ആക്കി കായികാദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2023ൽ ഈ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തതോടെ പൊതുവിദ്യാലയങ്ങളിലെ പതിനഞ്ചിലേറെ കായികാദ്ധ്യാപകർ സർവീസിൽനിന്നും പുറത്തായി. സംയുക്ത കായികദ്ധ്യാപക സംഘടന മന്ത്രി വി.ശിവൻകുട്ടിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കഴിഞ്ഞമാസം അനുപാതം വീണ്ടും 1:300 ആക്കി ഉത്തരവിറക്കിയത്. എന്നാൽ 2025–26 അദ്ധ്യയന വർഷത്തെ തസ്തിക നിർണയത്തിന് മാത്രം ബാധകമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതോടെ പുറത്താക്കപ്പെട്ടവരിൽ സിംഹഭാഗത്തിനും സർവീസിൽ തിരിച്ചെത്താനായില്ല.പുതിയ ഉത്തരവോടെ 23-24, 24-25 വർഷത്തിൽ തസ്തിക നഷ്ടമായ അദ്ധ്യാപകർക്കും ആശ്വാസമായി.

ഉത്തരവിന് മുൻകാല പ്രാബല്യം വേണമെന്നാവശ്യപ്പെട്ട് കായികാദ്ധ്യാപകർ സബ്ജില്ലാ തലം മുതലുള്ള സ്കൂൾ കായികമേളകൾ ബഹിഷ്കരിച്ച് വരികയായിരുന്നു.

TAGS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.