ന്യൂഡൽഹി : ഓണത്തിന് സ്പെഷ്യൽ ട്രെയിനും കൂടുതൽ കോച്ചും ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ്-സ്പോർട്സ് -റെയിൽവേ മന്ത്രി വി. അബ്ദ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.
ഡൽഹി, മുംബയ്, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ വേണ്ടത്.
നേമം ടെർമിനൽ കേരളത്തിന്റെ മൊത്തം റെയിൽവേ വികസനത്തിന് അനിവാര്യമാണെന്ന് ധരിപ്പിച്ചതായി അബ്‌ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ- നഞ്ചൻകോട് ബ്രോഡ് ഗേജ് ലൈൻ, തലശ്ശേരി - മൈസൂർ റെയിൽവേ ലൈൻ എന്നിവയ്‌ക്ക് കർണാടകയിൽ സർവേ അനുമതി, തിരുവനന്തപുരം -കന്യാകുമാരി, കായംകുളം- ആലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മാവേലി എക്സ് പ്രസിന്റെ തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ, അവിടെ രാജധാനി എക്സ് പ്രസിന് സ്റ്റോപ്പ്, താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് തുറക്കൽ, ഗുരുവായൂർ യാർഡിലെ സബ് വേ, പൈങ്കുളം, ലക്കിഡി, മള്ളുർക്കര, റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി നിവേദനവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |