തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണൻ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന മന്ത്രിസഭയിലേക്ക് ഒരു പുതിയ അംഗമെത്തും.
രാധാകൃഷ്ണന് പുറമെ സംവരണ വിഭാഗത്തിൽ നിന്ന് ഏഴ് സി.പി.എം അംഗങ്ങളാണ് ഇപ്പോഴുള്ളത്. ഇതിലൊരാളെ പരിഗണിക്കാനാണ് സാദ്ധ്യത. ഉപതിരഞ്ഞെടുപ്പിൽ പ്രമുഖരെ മത്സരിപ്പിച്ച് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ ആലോചന തുടങ്ങിയിട്ടില്ല.
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് കെ.രാധാകൃഷ്ണൻ വഹിക്കുന്നത്.
ഒ.എസ്.അംബിക (ആറ്റിങ്ങൽ), എം.എസ്.അരുൺകുമാർ (മാവേലിക്കര),പി.വി.ശ്രീനിജൻ (കുന്നത്തുനാട്), കെ.എം.സച്ചിൻദേവ് (ബാലുശ്ശേരി), എ.രാജ(ദേവികുളം), ശാന്തകുമാരി .കെ (കോങ്ങാട്), പി.പി സുമോദ്(തരൂർ) എന്നിവരാണ് സംവരണവിഭാഗത്തിൽ നിന്നുള്ള സി.പി.എം അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |