കോഴിക്കോട്: യൂണിഫോം ഉൾപ്പെടെ ഒരു വസ്ത്രവും അടിച്ചേൽപ്പിക്കരുതെന്നും ജെൻഡർ ജസ്റ്റിസ് നടപ്പാക്കുമ്പോൾ പെൺകുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പെൺകുട്ടികൾ പാന്റ്‌സും ഷർട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? ഇതെങ്ങനെ ജെൻഡർ ഇക്വാളിറ്റിയാകും? ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടികളാണ്. അതനുസരിച്ചുള്ള തീരുമാനം സർക്കാർ നടപ്പാക്കിയാൽ പ്രതിപക്ഷം പിന്തുണയ്ക്കും. ജെൻഡർ ജസ്റ്റിസ് കുട്ടികളുടെ യൂണിഫോമിൽ മാത്രം ഒതുക്കി നിറുത്തേണ്ട വിഷയമല്ല.
ലിംഗനീതി സംബന്ധിച്ച് മുൻഗണനയുണ്ടാണം. വിവാദങ്ങൾ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്.
ലിംഗ നീതി സമൂഹത്തിൽ അനിവാര്യമാണെന്നതാണ് കോൺഗ്രസിന്റെ നിലപാട്.
ഇതിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കേണ്ട. ഡോ. എം.കെ. മുനീർ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സതീശൻ കോഴിക്കോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |