തിരുവനന്തപുരം: ബോധവത്കരണം വിഫലമാകുമ്പോൾ ഓരോ വർഷവും വൈദ്യുതാഘാതമേറ്റ് മരിക്കുന്നത് ഇരുന്നൂറിലേറെ സാധാരണക്കാർ. ഇരുന്നൂറോളം ഇലക്ട്രിറ്റിസിറ്റി ജോലിക്കാരും ഇരുപതിലേറെ പൊതുജനങ്ങളുമാണ് വർഷവും ഇത്തരത്തിൽ ഓർമ്മയാകുന്നത്. നൂറ്റമ്പതിലേറെ പേർക്ക് പരിക്കേൽക്കുന്നുമുണ്ട്.
2017 മുതൽ ഇതുവരെ ലോഹനിർമ്മിത തോട്ടി ഉപയോഗിക്കുന്നതിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ ഏഴുപേർ ഇത്തരത്തിൽ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ വർഷം ലോഹ തോട്ടിയുപയോഗത്തിതിനിടെ 41പേർക്ക് ഷോക്കേറ്റു. 21പേർ മരിച്ചു.
വൈദ്യുതി ലൈനിന് സമീപത്തെ മരങ്ങളിൽ നിന്ന് ഫലങ്ങൾ പറിക്കുന്നതിനിടെയാണ് കൂടുതൽ അപകടങ്ങളുമുണ്ടായത്. മഴക്കാലത്ത് വൈദ്യുതി ലൈനിന് സമീപത്തെ വൃക്ഷങ്ങളിൽ ലോഹ തോട്ടി ഉപയോഗം കുറയ്ക്കണമെന്ന വൈദ്യുതി ബോർഡ് മുന്നറിയിപ്പ് നിലവിലുണ്ട്.
ഒരു പ്ലഗിൽ ഒന്നിലധികം ഉപകരണങ്ങൾ
ഗുണനിലവാരമില്ലാത്ത വയറിംഗും ഒരു പ്ളഗിൽ ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമെല്ലാം വൈദ്യുത അപകടങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നതിൽ കൂടുതലും വയർമാൻമാരടക്കമുള്ള ഇലക്ട്രിറ്റിസിറ്റി ജോലിക്കാരാണ്. സംസ്ഥാനത്ത് നിലവിൽ 1.39 ലക്ഷം വയർമാന്മാരുണ്ടെന്നാണ് കണക്ക്. വയർമാൻ പരീക്ഷ എഴുതുന്നവർക്ക് ഒരു ദിവസത്തെ വൈദ്യുതി സുരക്ഷാ ബോധവത്കരണം നിർബന്ധമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല.
സുരക്ഷാ ബോധവത്കരണത്തിനായി വൈദ്യുതി ബോർഡും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ലഘുലേഖകൾ വിതരണം ചെയ്യാറുണ്ട്. ബോർഡിന്റെ വെബ്‌സൈറ്റിൽ ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ വൈദ്യുതി സുരക്ഷാവാരവും ആചരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും താഴെത്തട്ടിലെത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വർഷം.....................മരിച്ചവർ............................................................പരിക്കേറ്റവർ
2019-20........................222 (കൂടുതൽ മരണം തൃശൂരിൽ- 30)...........149
2020-21........................242 (കൂടുതൽ മരണം പാലക്കാട്ട്- 38)...........163
2017- 2022 വരെ ലോഹ തോട്ടിയിൽ നിന്ന് ഷോക്കേറ്ര് മരിച്ചത്-132
2017- 2022 വരെ ലോഹ തോട്ടിയിൽ നിന്നുള്ള അപകടങ്ങൾ- 250
ഈ വർഷം മരിച്ചത്- ഏഴു പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |