ചാരുംമൂട്: ബില്ല് അടച്ചിട്ടും മന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നൂറനാട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യത. ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.വി.മധു, മാവേലിക്കര അസി.എസ്കിക്യുട്ടിവ് എൻജിനീയർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നൂറനാട് കെ.എസ്.ഇ.ബി ഓഫീസിലും മന്ത്രിയുടെ നൂറനാട്ടെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടെന്നാണ് വിവരം.
ഫെബ്രുവരി 24 ന് ബില്ലടച്ചിട്ടും, വിച്ഛേദിച്ച വൈദ്യുതി ദിവസങ്ങൾ കഴിഞ്ഞാണ് പുന:സ്ഥാപിച്ചത്. മാത്രവുമല്ല മന്ത്രിയുടെ വീടാണെന്ന് അറിയാമായിരുന്നിട്ടും അലസതയുണ്ടായി. വീട്ടിൽ വൈദ്യുതി എത്തിയോ എന്നത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. വൈദ്യുതി ഇല്ലാത്തവിവരം മന്ത്രിയുടെ സുഹൃത്തായ പഞ്ചായത്തംഗം തിങ്കളാഴ്ച ഓഫീസിൽ അറിയിച്ച ശേഷമാണ് ലഭ്യമാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണ റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് കൈമാറി. ഇത് കെ.എസ്.ഇ.ബി ഡയറക്ടർക്ക് കൈമാറും. ഉദ്യോഗസ്ഥരുടെ വീഴ്ച ബോദ്ധ്യപ്പെട്ടതിനാൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |