കൊച്ചി: എം.ജി സർവകലാശാലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ പ്രധാനവേദിയിൽ നാടോടിനൃത്ത മത്സരം നടന്നത് നിറഞ്ഞ സദസിന് മുന്നിൽ. രാവിലെ ഒൻപതിന് ആരംഭിക്കുമെന്ന് പറഞ്ഞ നാടോടിനൃത്ത മത്സരം തുടങ്ങിയപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞു. അപ്പോഴേക്കും സദസ് നിറഞ്ഞിരുന്നു.
ഓരോ മത്സരാർത്ഥിയെയും അതത് കോളേജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനെത്തിയതോടെ ആവേശം ഇരട്ടിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴും സദസ് നിറഞ്ഞുനിന്നു.
......................പേരാണ് നാടോടിനൃത്തത്തിൽ മാറ്റുരച്ചത്. മത്സരാർത്ഥികളുടെ എണ്ണം വർദ്ധിച്ചത് വിധികർത്താക്കളെയും ഏറെ വലച്ചു.
ശ്രദ്ധനേടി സ്‌പാനിഷ് വനിത
നാടോടിനൃത്ത സദസിൽ ശ്രദ്ധപിടിച്ചുപറ്റിയത് ഒരു വിദേശ വനിതയായിരുന്നു, സ്‌പെയിൻകാരി ആംഗല. കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചിയിലെത്തിയ ഇവർ തന്റെ യാത്രയ്ക്കിടെയാണ് കലോത്സവ വേദിയിലെത്തിയത്. ഭാഷയറിയില്ലെങ്കിലും നാടോടിനൃത്തം വളരെ ആകാംഷയോടെ വീക്ഷിച്ച് ഏറേ നേരം അവർ സദസിലിരുന്നു .
ആംഗലയെ പരിചയപ്പെടാനും മറ്റും പലരും ശ്രമിച്ചു. ആംഗലയ്ക്ക് ഇംഗ്ലീഷ് അറിയാത്തതും പരിചയപ്പെടാനെത്തിയവർക്ക് സ്പാനിഷ് വശമില്ലാത്തതും ആ ശ്രമങ്ങളെ വിഫലമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |