കൊച്ചി: ജില്ലയിൽ പനി പടരുന്നു. വൈറൽ പനിയും ഡെങ്കിപ്പനിയും ഇൻഫ്‌ളുവൻസ എയും ടൈഫോയിഡുമാണ് അധികം പേരിലും കാണുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ദിവസവും നൂറുകണക്കിനു പേരാണ് ചികിത്സ തേടി സർക്കാർ- സ്വകാര്യ ആശുപത്രികളിൽ എത്തുന്നത്.
പുലർച്ചെ നല്ല തണുപ്പും പകൽ നല്ല വെയിലും രാത്രിയിൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥ ജനങ്ങളെ ബാധിക്കുന്നുണ്ട്. കൊച്ചിയിലെ അന്തരീക്ഷ മലിനീകരണം വർദ്ധിച്ചതും പനി-അലർജി ബാധിതരുടെ എണ്ണം കൂടാനിടയായി. ദിവസവും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനാൽ കൊതുക് നശീകരണം ഉൾപ്പെടെ കാര്യക്ഷമമായി നടപ്പാക്കണമെന്നും ആരോഗ്യവിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
പനികളും പ്രധാന ലക്ഷണങ്ങളും
ഡെങ്കിപ്പനി
കണ്ണിന് ചുവപ്പ്, വേദന, ശരീര വേദന, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയൽ.
ഇൻഫ്‌ളുവൻസ എ
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന
ടൈഫോയ്ഡ്
വയറിളക്കം, ഛർദ്ദി, വയറു വേദന
മഞ്ഞപ്പിത്തം
വയറു വേദന, ഛർദി, കണ്ണിന് മഞ്ഞ നിറം
വൈറൽ പനി
പനിക്ക് പുറമേ മേൽപ്പറഞ്ഞ മിക്ക ലക്ഷണങ്ങളും
ശ്രദ്ധിക്കാം
തണുത്ത ആഹാരവും വെള്ളവും ഒഴിവാക്കണം
കൂടുതൽ വെള്ളം കുടിക്കണം
കുളിക്കുന്നത് ചെറു ചൂടുവെള്ളത്തിലാക്കുക
ആവി പിടിക്കുന്നത് നല്ലത്
വ്യക്തി ശുചിത്വം പ്രധാനം
കാലിൽ നീരുവീഴ്ച ഉണ്ടെങ്കിൽ തലയണ വച്ച് ഉയർത്തി വയ്ക്കാം
ആസ്മ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം
മാസ്‌ക് ഉപേക്ഷിക്കരുത്
പനിബബാധിതരുടെ എണ്ണം നിരന്തരം വർദ്ധിക്കുന്നുണ്ട്. ജീവിതചര്യകളിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നത് നല്ലതാണ് ഭക്ഷണക്രമവും ശ്രദ്ധിക്കണം
ഡോ. സണ്ണി ബി. ഒരത്തേൽ
മെഡിക്കൽ സൂപ്രണ്ട് ആൻഡ് സീനിയർ കൺട്ടന്റ്
രാജഗിരി ഹോസ്പിറ്റൽ, ആലുവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |