കൊച്ചി: കളമശേരിയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ചത് സർക്കാരിന്റെ പിന്തുണയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പെൺകുട്ടിയെ പുരുഷ പോലീസ് ആക്രമിച്ചതും ഡി.സി.സി പ്രസിഡന്റിനെതിരെ കള്ളക്കേസെടുത്തതും പൊലീസിന്റെ സ്വഭാവ മാറ്റമാണ് കാണിക്കുന്നത്. വിദ്യാർത്ഥി, യുവജന നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. ഷാഫി പറമ്പിൽ എം.എൽ.എയെ കൈയേറ്റം ചെയ്തതും ഗൂഢലോചനയുടെ ഭാഗമാണ്. നികുതി കൊള്ളയ്ക്കും സമരക്കാരെ മൃഗീയമായി വേട്ടയാടുന്നതിനുമെതിരെ മാർച്ച് രണ്ടിന് മഹിളാ കോൺഗ്രസ് കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |