SignIn
Kerala Kaumudi Online
Saturday, 02 August 2025 2.03 AM IST

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്: മാലിന്യ സംസ്കരണത്തിനും ആരോഗ്യത്തിനും മുൻഗണന

Increase Font Size Decrease Font Size Print Page
budget

തൃക്കാക്കര: മാലിന്യ സംസ്കരണത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകി നിരവധി വികസന പദ്ധതികൾ ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ബഡ്‌ജറ്റ്. 150,45,01,696 രൂപ വരവും 145,82,56,500 ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് സനിത റഹീമാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്.

ജില്ലയിലെ മാലിന്യപ്രശ്‌നം പൂർണമായി പരിഹരിക്കാൻ പ്രത്യേക കർമ്മ പദ്ധതി രൂപികരിക്കുമെന്നതാണ് പ്രധാന ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലൊന്ന്. ജില്ലാ ഭരണകൂടവുമായി ചേർന്ന് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സംയുക്തമായി എല്ലാവിധ മാലിന്യങ്ങളും ശേഖരിക്കും. ജലാശയങ്ങളിലെ മാലിന്യം നീക്കംചെയ്യാനും പുതിയത് എത്താതെ തടയാനും ഹരിത കർമ്മസേന മാതൃകയിൽ ബ്ലൂആർമിക്ക് രൂപം നൽകും. തീരദേശത്തെ പഞ്ചായത്തുകളിൽ ആദ്യം പദ്ധതി നടപ്പിലാക്കും. തീരദേശ വാസികൾക്ക് യന്ത്രവത്കൃത വള്ളവും മറ്റ് ഉപകരണങ്ങളും നൽകും. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കമ്പിവേലി കെട്ടാൻ കവചം പദ്ധതി, ആലുവ ജില്ലാ ആശുപത്രിയിൽ ഐ.സി.യു മെഡിക്കൽ യൂണിറ്റ്, അത്യാധുനിക ഒഫ്താൽമോളജി വിഭാഗം, ട്രാൻസ്‌ജെൻഡർ സൗഹൃദ ജില്ലയാക്കി മാറ്റാൻ പദ്ധതികൾ, 'അഭയം" എന്ന പേരിൽ തെരുവുനായ സംരക്ഷണ കേന്ദ്രവും പെറ്റ് കെയർ സെന്ററും, പട്ടിക ജാതി,പട്ടിക വർഗ വിഭാഗത്തിന് സിവിൽ സർവീസ്, പി.എസ്.സി, ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് കോച്ചിംഗിന് പദ്ധതി എന്നിവ നടപ്പിലാക്കും.

ഓരോ മേഖലയ്ക്കും വകയിരുത്തിയ തുക

 ആരോഗ്യം: 6 കോടി
 പാലിയേറ്റീവ് കെയർ: 50 ലക്ഷം
 കൃഷി: 7.75 കോടി
 മത്സ്യമേഖല : 60 ലക്ഷം
 വിദ്യാഭ്യാസം: 9.5 കോടി
 വനിതക്ഷേമം: 4.5 കോടി,
 ഭിന്നശേഷിക്ഷേമം: 1.5 കോടി
 പട്ടികജാതിക്ഷേമം : 16.9 കോടി
 പട്ടികവർഗക്ഷേമം: 70 ലക്ഷം
 ശുചിത്വം: 5.7 കോടി
 കുടിവെളളം: 6.2 കോടി
 പാർപ്പിടം:10.3 കോടി
 ആട്,പശു ഫാം: 30 ലക്ഷം
 നാടൻ മത്സ്യക്കഷി: 30 ലക്ഷം
 കൂട്, മത്സ്യകൃഷി: 30 ലക്ഷം രൂപ
 മിനി വ്യവസായ എസ്റ്റേറ്റ്: 5 കോടി രൂപ
 ഷോപ്പിംഗ് കോംപ്‌ളക്‌സ്: 10 കോടി രൂപ
 പ്രവാസി ക്ഷേമം: 30 ലക്ഷം


ബഡ്ജറ്റ് കബളിപ്പിക്കലെന്ന് പ്രതിപക്ഷം

ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് എ.എസ്. അനിൽകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം ഇരട്ടിപ്പിച്ച് കാട്ടി. കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞ പദ്ധതികൾ ഒന്നും നടത്തിയിട്ടില്ല. മാലിന്യ സംസ്കരണത്തിനായി നീക്കിവച്ച തുക പര്യാപ്തമല്ല. കാലിത്തീറ്റ അടക്കം വൻ വിലവർദ്ധന നേരിടുമ്പോൾ ക്ഷീരകർഷകർക്ക് ആനുകൂല്യം വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം കർഷകരിൽ നിന്ന് കപ്പ സംഭരിച്ച് കാലിത്തീറ്റ നിർമ്മിക്കുന്ന പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയില്ല. എൽ.ഡി.എഫ് നേതാക്കളായ കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, ശാരദ മോഹൻ, റഷീദ സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


,

TAGS: LOCAL NEWS, ERNAKULAM, KAKKANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.