കൊച്ചി: കേരളത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ കൊല്ലപ്പെടുന്നതിനെതിരെ പൊതുബോധമുണർത്താൻ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറഷൻ സംഘടിപ്പിച്ച 'കൊല്ലരുത് ഈ മക്കളെ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ സമാപിച്ചു. നിസഹായരായ 16 കുട്ടികൾ കഴിഞ്ഞ 18മാസത്തിനുള്ളിൽ സംസ്ഥാനത്ത് കൊല ചെയ്യപ്പെട്ടുവെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക, ഇത്തരം മക്കളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, പെൻഷൻ തുക ഉയർത്തുക, കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഏഴ് ദിവസം നീണ്ടുനിന്ന ക്യാമ്പയിനിലൂടെ മുന്നോട്ടുവച്ചത്. നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി.സി.ഒ. നാസർ, ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ട്രഷറർ സിന്ധു സുദേവൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |