കൊച്ചി: കലോത്സവത്തിനിടെ വിദ്യാർത്ഥിനിയോട് കടന്നുപിടിച്ച കേസിൽ പ്രതിയായ കൊച്ചി സർവകലാശാലയിലെ സ്റ്റുഡൻസ് വെൽഫെയർ ഡയറക്ടർ പി.കെ.ബേബിയെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണമെന്ന് ഫെഡറേഷൻ ഒഫ് ഓൾ കേരളാ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) ആവശ്യപ്പെട്ടു. നാലുമാസം മുമ്പ് നടന്ന സംഭവത്തിൽ യൂണിവേഴ്‌സിറ്റി ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. പി. കെ. ബേബിയുടെ സ്റ്റുഡൻസ് വെൽഫെയർ ഡയറക്ടറായുള്ള നിയമനവും യു.ജി.സി ചട്ടങ്ങൾ ലംഘിച്ചു നടന്ന പ്രമോഷനുകളും വിശദമായി അന്വേഷിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷും ജനറൽ സെക്രട്ടറി ജയൻ ചാലിലും ട്രഷറർ കെ.എസ് ജയകുമാറും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |