കൊച്ചി:പള്ളുരുത്തി കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ നിർത്തിവച്ചിരിക്കുന്ന കൊവിഡ് പരിശോധനയും ചികിത്സയും പുനരാരംഭിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തരമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പള്ളുരുത്തി , ഇടക്കൊച്ചി, പെരുമ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നത് കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ പരിശോധന നിർത്തിയതോടെ കരുവേലിപ്പടി , ഫോർട്ടുകൊച്ചി ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പള്ളുരുത്തിയിലെ ജനങ്ങൾ കൊവിഡ് പരിശോധനക്കായി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |