കൊച്ചി: സംസ്ഥാനത്തെ 44 നദികളിൽ സ്വാഭാവിക നീരൊഴുക്ക് സാദ്ധ്യമാകണമെങ്കിൽ നീക്കേണ്ടത് 3,01,48,879.46 ക്യുബിക് മീറ്റർ ഏക്കലും ചെളിയും മാലിന്യവും! കേരളത്തെ ഉലച്ച രണ്ട് പ്രളയങ്ങളാണ് നദികളുടെ ഘടനതന്നെ മാറ്റിയത്. പെരുമഴക്കാലം മുന്നിൽ നിൽക്കെ, 78,359.39 ക്യുബിക് മീറ്റർ മാലിന്യവും എക്കലും മാത്രമേ ഇതുവരെ നീക്കിയിട്ടുള്ളൂ. ജലവിഭവ വകുപ്പിന്റെ രേഖകൾ തന്നെ പറയുന്നതാണ് ഈ കാര്യങ്ങൾ.
സ്വാഭാവിക ഒഴുക്കിന് തടസമായി മാലിന്യവും എക്കലും നിറഞ്ഞിരിക്കുന്നത് പ്രളയ സാദ്ധ്യത കൂട്ടുമെന്നാണ് പഠനം. നദികളുടെ ഘടന യുദ്ധകാലാടിസ്ഥാനത്തിൽ വീണ്ടെടുക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാകും നിർവഹണം.
പെരിയാർ മുന്നിൽ
244 കിലോമീറ്റർ നീളമുള്ള പെരിയാർ തന്നെയാണ് നീക്കാനുള്ള മാലിന്യത്തിന്റെയും എക്കലിന്റെയും കണക്കിലും മുന്നിൽ -- 18364269.83 ക്യുബിക് മീറ്റർ. ഒരു തരിപോലും മാലിന്യം നീക്കിയിട്ടില്ല. മണിമലയാറിൽ 2876537.91, മീനച്ചിലാറിൽ 1522076.75, പമ്പ 1321746.4, മൂവാറ്റുപുഴയാറിൽ 1025392.5 ക്യുബിക് മീറ്റർ എന്നിങ്ങനെ 44 നദികളിലും ചെളിയും മാലിന്യവും നീക്കാനുണ്ട്. 112 ക്യുബിക് മീറ്റർ നീക്കം ചെയ്യാനുള്ള അയിരൂർ പുഴയിലാണ് ഏറ്റവും കുറവ്.
ടീം തൊഴിലുറപ്പ്
1852674.33 ക്യൂബിക് മീറ്റർ ചെളിയും പാഴ് വസ്തുക്കളും
പെരിയാറിൽ 61618.99 ക്യുബിക്ക് മീറ്റർ മാലിന്യവും തൊഴിലുറപ്പിലൂടെ നീക്കും.
മണിമലയാർ 48666.28 ക്യുബിക്ക് മീറ്റർ, പമ്പയാർ 298589.5 ക്യുബിക്ക് മീറ്റർ, മൂവാറ്റുപുഴയാർ 26956.3 ക്യുബിക്ക് മീറ്റർ എന്നിങ്ങിനെയാണ് തൊഴിലുറപ്പിലൂടെ നീക്കുക.അയിരൂർ പുഴ പൂർണമായും തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് വീണ്ടെടുക്കുക.
ഇതുവരെ നീക്കിയത് (ക്യുബിക്ക് മീറ്റർ)
•ചാലക്കുടിപ്പുഴ - 1167.004
•പെരിയാർ - 0
•മൂവാറ്റുപുഴയാർ - 2947.5
•മീനച്ചിലാർ - 7650.25
•മണിമലയാർ - 166692.917
•പമ്പ - 5561.00
•അച്ചൻകോവിൽ - 4993.58
•ഭാരതപ്പുഴ - 1167.004
•കല്ലട - 4195.1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |