തൃപ്പൂണിത്തുറ: നഗരത്തിലൂടെ സഞ്ചരിച്ച രൂപമാറ്റം വരുത്തിയ സ്കൂട്ടർ മോട്ടോർ വാഹനവകുപ്പ് അധികാരികൾക്ക് തലവേദനയായി. ആക്രിക്കച്ചവടക്കാരനായ അന്യസംസ്ഥാനക്കാരനാണ് രൂപമാറ്റം നടത്തിയ വാഹനത്തിൽ ആക്രിസാധനങ്ങൾ ശേഖരിച്ച് റോഡിലൂടെ സഞ്ചരിക്കുന്നത്. ഇന്നലെ ഇതുകണ്ട ഇൻഷ്വറൻസ് ഏജന്റ് സാനുവാണ് ജോയിന്റ് ആർ.ടി.ഒയെ വിവരമറിയിച്ചത്.
ഇരുചക്ര വാഹനത്തിന്റെ പിന്നിലെ സീറ്റ് ഇളക്കിമാറ്റി രണ്ടു ചക്രമുള്ള ഒരു വലിയബോക്സ് ഘടിപ്പിച്ചിരിക്കുകയാണ്. ചെറിയ പിക്കപ്പ് വാനിൽ കയറ്റുന്നതിൽ അധികം ചരക്ക് ഇതിൽ കയറും. സഹായിക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടങ്ങൾ വശങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഈ വാഹനം വിറ്റ ആളെ കണ്ടെത്തിയെങ്കിലും വാങ്ങിയ ബംഗാളിയെയോ വാഹനത്തെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉടൻ പിടികൂടുമെന്ന് അധികാരികൾ പറഞ്ഞു. ഇതേപോലുള്ള ഒരു വാഹനം ഉദയംപേരൂർ പ്രദേശത്തും ഉപയോഗത്തിലുണ്ടെന്ന് പറയുന്നു. ഇത്തരത്തിൽ വാഹനങ്ങൾ രൂപമാറ്റംവരുത്തി റോഡിലിറക്കുന്നത് നിയമലംഘനമാണെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |