കൊച്ചി: തെരുവുനായ വന്ധ്യംകരണ പദ്ധതിയായ എ.ബി.സിയിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്ന കുടുംബശ്രീ നായപിടുത്തക്കാരുടെ വിവരശേഖരണം തുടങ്ങി. സി.ഡി.എസ് തലത്തിൽ പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരെ കണ്ടെത്തുകയാണ് ലക്ഷ്യം.
സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ ഇതിനായി കമ്മിറ്റികൾ രൂപീകരിച്ചു. മൂന്നിടത്തും കുടുംബശ്രീ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 843 പട്ടിപിടുത്തക്കാരെ കണ്ടെത്തിയിട്ടുണ്ട്. നായകളെ പിടികൂടി വന്ധ്യംകരണത്തിനായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ഇവരുടെ ദൗത്യം. കുടുംബശ്രീ എംപാനൽ ചെയ്ത പരിശീലനം ലഭിച്ചവരാണ് എല്ലാവരും. വേൾഡ് വൈഡ് വെറ്ററിനറി സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ.
ഡോഗ് കാച്ചർമാർ
തിരുവനന്തപുരം- 202
കൊല്ലം- 36
പത്തനംതിട്ട- 31
ആലപ്പുഴ- 39
കോട്ടയം- 28
ഇടുക്കി- 25
എറണാകുളം- 65
തൃശൂർ- 122
പാലക്കാട്- 83
മലപ്പുറം- 25
കോഴിക്കോട്- 33
വയനാട്- 80
കണ്ണൂർ- 23
കാസർകോട്- 51
അംഗീകൃത ഡോഗ് കാച്ചർ
നായപിടുത്തത്തിന് പരിശീലനം ലഭിച്ചവരാണ് പട്ടികയിലെ കൂടുതൽ േേപേരും. എങ്കിലും പദ്ധതിക്കാവശ്യമായ കൂടുതൽ പരിശീലനം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയാണ് അടുത്തഘട്ടത്തിലേക്ക് ഇവരെ നിയോഗിക്കുക. നായകളെ പിടിക്കുന്നവർക്ക് അനിമൽ വെൽഫെയർ ആക്ടിനെക്കുറിച്ച് അവബോധവും നൽകും. വെറ്ററിനറി ഡോക്ടർമാർക്കാണ് ഇതിന്റെ ചുമതല. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ സേവനം വിവിധ തദ്ദേശസ്ഥാനങ്ങൾക്ക് ലഭിക്കും. കുടുംബശ്രീക്കൊപ്പം സന്നദ്ധ സേനാംഗങ്ങൾ, മൃഗക്ഷേമ സംഘടന പ്രവർത്തകർ, ജനമൈത്രി പൊലീസ്, മൃഗക്ഷേമ സംഘടനകൾ എന്നിവരും ഉണ്ടാകും.
ഹൈക്കോടതി സ്റ്റേ
സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയാണ് എ.ബി.സി പദ്ധതി നടത്തി വന്നിരുന്നത്. എന്നാൽ പദ്ധതി താത്കാലികമായി നിറുത്തി വയ്ക്കണമെന്ന ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ പകരം സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരത്തടക്കം തെരുവുനായ ശല്യം വർദ്ധിക്കുകയും ചെയ്‌തതോടെയാണ് പദ്ധതി കുടുംബശ്രീയെ ഏൽപ്പിച്ചത്.
2018 മുതൽ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് എന്നീ എട്ടു ജില്ലകളിൽ കുടുംബശ്രീ വന്ധ്യംകരണ കേന്ദ്രങ്ങൾ നടത്തി. കുടുംബശ്രീക്കൊപ്പം വിദഗ്ദ്ധർ ഇല്ലെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |