കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച പുഷ്പമേളയിലെ താരം ഒരു ആമ്പലാണ്. വെറും ആമ്പലല്ല... 40,000രൂപ വില വരുന്ന പൊന്നും വിലയുള്ള ഒരാമ്പൽ.തൃശൂർ ഓമല്ലൂർ സ്വദേശിനിയായ വിജി അബിയാണ് തായ്‌ലാൻഡിൽ നിന്ന് ആമ്പൽ മേളയിലെത്തിച്ചത്.
ട്രോപ്പിക്കൽ ആസ്‌ട്രേലിയൻ വാട്ടർ ലില്ലി എന്നാണ് പേര്. രാവിലെ മുതൽ രാത്രി വൈകി വരെ വിരിഞ്ഞ് നിൽക്കുന്നുവെന്നതാണ് ആമ്പലിന്റെ പ്രത്യേകത.
തണ്ടും ഇലയുമെല്ലാം മറ്റ് ആമ്പലുകളേക്കാൾ വ്യത്യസ്തം. തണ്ടിനും ഇലയ്ക്കും രണ്ട് അടിയിലേറെ വലിപ്പമുണ്ടാകും. വിവിധ നിറങ്ങളിലുള്ള ട്രോപ്പിക്കൽ ആസ്‌ട്രേലയൻ വാട്ടർ ലില്ലി ഇന്ത്യയിൽ വളരെ അപൂർവം ചിലരുടെ പക്കലേയുള്ളു.
500രൂപയിൽ തുടങ്ങുന്ന ഓസ്‌ട്രേലിയൻ വാട്ടർ ലില്ലിയുടെ ഏറ്റവും വിലകൂടിയ ഇനമാണിത്. പുതിയ ആമ്പൽ ഇനങ്ങൾ വികസിപ്പിക്കുന്നതിന് പരീക്ഷണം നടത്തുന്ന വിജിയ്ക്ക് തായ്‌ലാൻഡിലുള്ള സുഹൃത്ത് സമ്മാനമായി നൽകിയതാണിത്. അതേസമയം, ഈ വിലകൂടിയ ആമ്പൽ വില്പനയ്ക്കില്ലെന്ന് വിജി പറയുന്നു.
തൃശൂർ ഒല്ലൂർ സ്വദേശിനിയായ വിജിയുടെ പക്കൽ നാടനും വിദേശിയുമടക്കം 100ലേറെ അപൂർവയിനം ആമ്പലുകളുണ്ട്. ബി. കോം ബിരുദധാരിയായ വിജി ഓൺലൈൻ ആമ്പൽ വില്പനയിലൂടെ പ്രതിമാസം സമ്പാദിക്കുന്നത് ശരാശരി 50,000 രൂപയിലേറെയാണ്.
മറ്റു സംസ്ഥാനങ്ങളിലേക്കും ആമ്പൽ കയറ്റുമതി ചെയ്ത വിജിയുടെ പക്കലുള്ള ആമ്പലുകൾ വിദേശത്തും താരമാണ്. ജർമ്മനി, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ആമ്പൽ കയറ്റുമതി ചെയ്യുന്നുണ്ട്.
ബി.കോം ബിരുദധാരിയായ വിജി പഠന കാലം മുതലാണ് പൂന്തോട്ടമൊരുക്കലിലേക്ക് തിരിഞ്ഞത്. മൂന്ന് വർഷം മുമ്പ് ആമ്പൽ കൃഷിയിലേക്ക് തിരിഞ്ഞു. 150 രൂപ മുതലുള്ള ഇനങ്ങൾ വിജിയുടെ പക്കലുണ്ട്. മെർമെയ്ഡ്, റിഷി, റിയ... തുടങ്ങി 25ഓളം ഇന്ത്യൻ ഇനങ്ങളുമുണ്ട് കൈവശം.
സി.സി ടിവി വിൽക്കുന്ന സ്ഥാപനമുടമയായ ഭർത്താവ് അബിയും രണ്ടാം ക്ലാസുകാരൻ അബ്രോൺ,
എൽ.കെ.ജി വിദ്യാർത്ഥിനി അബ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് വിജിയുടെ കുടുംബം.
ആമ്പലിന്റെ മികച്ച ഉത്പാദകയാവണം. ഇനിയും നിരവധി ആമ്പൽ വെറൈറ്റികൾ കേരളത്തിൽ എത്തിക്കണം.
വിജി
മറ്റു വെറൈറ്റി
ഇനം ആമ്പലുകൾ
ശശിമോന്തോൺ,
പൂവാടോൾ,
മെർമെയ്ഡ്,
വട്ടാന,
യെല്ലോ കാരക്കോട്ട്,
കോരഞ്ചുനോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |