SignIn
Kerala Kaumudi Online
Thursday, 19 September 2024 1.03 AM IST

മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം നിർമ്മാണത്തിൽ മെല്ലപ്പോക്ക്

Increase Font Size Decrease Font Size Print Page
bldg
കളമശേരി മെഡിക്കൽ കോളേജിൽ പണി പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി മന്ദിരം

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണം മേയ് മാസത്തിൽ പൂർത്തിയാകുമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പ്രസ്താവന വസ്തുതകൾ മനസിലാക്കാതെയെന്ന് വിമർശനം. ഒരു വർഷത്തിൽ കൂടുതൽ സമയം വേണ്ടിടത്താണ് നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞത്.

എട്ടുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് വർഷങ്ങളായി തുടരുന്നത്. സിവിൽ ജോലികൾ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളത്. വൈദ്യുതീകരണം, പ്ളംബിംഗ്, ശീതീകരണസംവിധാനം, അഗ്നിസുരക്ഷ തുടങ്ങിയ ജോലികളാണ് ബാക്കിയുള്ളത്.

നിർമ്മാണജോലികൾ മന്ദഗതിയിലാണ് തുടരുന്നത്. കരാറെടുത്ത സ്ഥാപനം ഉപകരാർ നൽകിയാണ് നിർമ്മാണം. നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്.

2019ൽ തറക്കല്ലിട്ട പദ്ധതി 2020ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിയാണ് പദ്ധതിക്ക് വലിയ വിനയായത്. ആ കുറവ് പരിഹരിക്കാനുള്ള നടപടികൾ ഇല്ലാത്തത് വീണ്ടും നിർമ്മാണം വൈകിക്കുന്നു. ഇങ്ങനെ പോയാൽ 2025 ആയാലും സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം പൂർത്തിയാകില്ല.

കെട്ടിടം സജ്ജമായ ശേഷം ശസ്ത്രക്രിയാ മുറികൾ, അടിയന്തര ചികിത്സാ സൗകര്യം (ഐ.സി.യു) തുടങ്ങിയവ തയ്യാറാക്കണം.

നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും വ്യക്തമായ ആസൂത്രണമോ നിർമാണപുരോഗതി വിലയിരുത്തലോ നടക്കാറില്ലെന്നാണ് സൂചനകൾ. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ ആരോഗ്യ മന്ത്രി വീണ ജോർജ് കളമശേരി മണ്ഡലം പ്രതിനിധി കൂടിയായ വ്യവസായ മന്ത്രി പി. രാജീവിനൊപ്പം മെഡിക്കൽ കോളജ് സന്ദർശിച്ചിരുന്നു. പിന്നീട് ആരോഗ്യ മന്ത്രി മെഡിക്കൽ കോളജിലേക്ക് വന്നിട്ടില്ല.

കാൻസർ സെന്റർ നിർമ്മാണവും

വിലയിരുത്തുന്നില്ല


ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് പ്രഖ്യാപിച്ച കാൻസർ സെന്റർ നിർമ്മാണവും വിലയിരുത്തപ്പെടുന്നില്ലെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികൾ പറഞ്ഞു. രോഗികളുടെ റേഡിയേഷൻ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. മെഡിക്കൽ കോളേജ് താത്കാലികമായി നൽകിയ കെട്ടിടത്തിലാണ് വർഷങ്ങൾ കഴിഞ്ഞിട്ടും കാൻസർ സെന്റർ പ്രവർത്തിക്കുന്നത്.

മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി വന്നാൽ മാത്രമേ കൂടുതൽ പി.ജി. കോഴ്സുകൾ ആരംഭിക്കാനാവൂ.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക്

• 8 ലക്ഷം ചതുരശ്ര അടി

• 8 നിലകൾ

• 14 അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ

• 112 ഐ.സി.യു ബെഡ്ഡുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MEDICAL COLLEGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.