കാഞ്ഞാർ: പതിനഞ്ച് വർഷംമുമ്പ് വീട്ടിൽ കയറി ദമ്പതികളെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ ഒളിവിലായിരുന്ന നാലാം പ്രതിയെ പിടികൂടി. മൂലമറ്റം ഇന്റർ മീഡിയറ്റ് തുരുത്തിക്കര വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിൽഒളിവിലായിരുന്ന നാലാം പ്രതി തമിഴ്‌നാട് തേനി ജില്ലയിൽ കാമാക്ഷിപുരം സ്വദേശി ഷോളയപ്പൻ (42)നെയാണ് കഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്.
നാലാം പ്രതി പൊലീസ് കസ്റ്റഡിയിൽ.
ഭർത്താവിനേയും ഭാര്യയേയും വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിനഞ്ചര പവൻ സ്വർണ്ണവും1400 രൂപയും മൊബൈൽ ഫോണും മോഷണം നടത്തിയ കേസിൽ നാല് പ്രതികളാണുണ്ടായിരുന്നത്.ഇതിൽ
മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയും ശിക്ഷ കഴിഞ്ഞ് ഇവർ പുറത്തിറങ്ങുകയും ചെയ്തിരുന്നു.തൊടുപുഴ ഡിവൈ.എസ് പി മധുബാബുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞാർ എ എസ് ഐ നിസാർ പി കെ, സിപിഒ സലാഹുദ്ദീൻ എന്നിവരുടെ നേത്വത്തിലുള്ള സംഘമാണ് ഇയാളെ തമിഴ്‌നാട്ടിൽ നിന്നും പിടി കൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |