SignIn
Kerala Kaumudi Online
Thursday, 18 April 2024 11.24 PM IST

തല പൊക്കി പകർച്ചവ്യാധികൾ; വേണം പ്രതിരോധം

epidemioc

കണ്ണൂർ: വെെറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടിമുറുക്കുന്നു. ഡെങ്കിപ്പനി,​ ചെള്ളുപനി,​ കൊവിഡ് ,​ അഞ്ചാംപനി,​ വയറിളക്കരോഗങ്ങൾ,​ മഞ്ഞപ്പിത്തം,​ എച്ച്.വൺ എൻ.വൺ തുടങ്ങിയ രോഗങ്ങളാണ് വിവിധ മേഖലകളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പകർച്ചപ്പനി തന്നെയാണ്.

വൈറൽ പനിയടക്കം വ്യാപകമായ സാഹചര്യം മുൻനിർത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവ്വെ, വെക്ടർ സർവ്വെ എന്നിവ നടത്തിയിട്ടുണ്ട്.

പ്രാദേശികമായി വരുന്ന പകർച്ച വ്യാധിക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനായി വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം പ്രവർത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി സെന്റർ തലത്തിൽ ബോധവൽക്കരണ ക്ലാസുകളും നടക്കുന്നുണ്ട്. വീടുകളിൽ മാലിന്യസംസ്‌കരണം ശരിയായ രീതിയിൽ നടത്തുക, തിളപ്പിച്ചാ​റ്റിയ വെള്ളം കുടിക്കുക, കുടിവെള്ളസ സ്രോതസുകൾ അണുവിമുക്തമാക്കുക, സംഭരിച്ചുവെക്കുന്ന വെള്ളം മൂടിവെക്കുക എന്നിവ നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ബോധവത്കരണമെന്ന നിലയിൽ നൽകുന്നത്. പ്രതിരോധ കുത്തിവെപ്പുകളും ഇത്തരം മേഖലകളിൽ നൽകുന്നുണ്ട്.

എലിപ്പനി തടയുന്നതിന് തൊഴിലുറപ്പ് ജീവനക്കാർക്കും കൃഷിക്കാർക്കും ഡോക്‌സിസൈക്ലിൻ നൽകുന്നുണ്ട്. കുട്ടികളിൽ പ്രതിരോധ വാക്‌സിനുകൾ കൃത്യസമയത്ത് എടുക്കുന്നതിന് വേണ്ടി ആശാപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. .പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് മെഡിക്കൽ കോളേജിലെ കമ്മ്യൂണി​റ്റി വിഭാഗം ഓവർബ്രേക്ക് ഇൻവെസ്​റ്റിഗേഷൻ നടത്തി പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.

പ്രതിരോധിക്കുന്നതിന് പ്രത്യേക സെൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനതലത്തിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി സ്​റ്റേ​റ്റ് പ്രിവെൻഷൻ ഓഫ് എപ്പിഡമിക് ആന്റ് ഇൻഫെക്ഷിയസ് ഡിസീസസ് സെൽ പ്രവർത്തകുന്നുണ്ട്. സെല്ലിന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും റീജിയണൽ പി.ഇ.ഐ.ഡി സെൽ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളുകളിലെത്തുന്ന പകർച്ച വ്യാധി വിവരങ്ങൾ ഈ സെല്ലുകൾ വഴി ശേഖരിച്ച് സ്​റ്റേ​റ്റ് പ്രിവൻഷൻ ഡിസീസസ് സെല്ലിൽ എല്ലാദിവസവും അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ അതിനനുസരിച്ച് നടത്തിവരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെത്തുന്ന പകർച്ചവ്യാധികൾ കൃത്യമായി നിരീക്ഷിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഉടനടി നടപ്പാക്കാനും ഈ സംവിധാനം വളരെ സഹായകമാണെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.