SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.33 PM IST

ആദ്യ ജി.ഐ സബ് സ്റ്റേഷൻ അടുത്ത മാസം ഉദ്ഘാടനം വടക്ക് ഇനി പുതുവെളിച്ചം

kseb

കണ്ണൂർ:വടക്കൻ കേരളത്തിന് വെളിച്ചത്തിന്റെ വിപ്ളവവുമായി പൊന്ന്യത്ത് നിർമ്മാണം പൂർത്തിയായ ആദ്യ 220 കെ.വി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. വടക്കൻ കേരളത്തിലേക്ക് വൈദ്യുതി എത്തുന്ന മലപ്പുറം അരീക്കോട് ലൈനിൽ തകരാറ് സംഭവിച്ചാൽ വിതരണം തടസ്സപ്പെടുന്നതിന് പരിഹാരമായി ഉഡുപ്പിയിൽനിന്ന് കാസർകോട് കരിന്തളത്തേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. പൊന്ന്യം പറാങ്കുന്നിലെ 110 കെ.വി സബ്‌സ്‌റ്റേഷൻ സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ. ട്രാൻസ്ഗ്രിഡ് 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജി.ഐ സബ്‌സ്‌റ്റേഷൻ നിർമ്മിച്ചത്.കാഞ്ഞിരോടുനിന്ന് തലശേരിയിലേക്ക് 60 കോടി രൂപ ചെലവിൽ പുതിയ ലൈനും വലിച്ചു. നൂറ് എം.വി.എ, 20 എം.വി.എ ശേഷിയുള്ള രണ്ട് വീതം ട്രാൻസ്‌ഫോമറാണ് സബ്‌സ്‌റ്റേഷനിലുള്ളത്.

പിണറായി, പാനൂർ, കൂത്തുപറമ്പ്, നെടുംപൊയിൽ, വയനാട്, ചൊവ്വ 110 കെവി ഫീഡറുകളിൽ തുടക്കത്തിലേ സബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കും.

വയനാടിനും പുതുവെളിച്ചം
നെടുംപൊയിൽ–മാനന്തവാടി ലൈൻ വലിക്കുന്നതോടെ വയനാടിനും തലശേരി സബ്‌സ്‌റ്റേഷന്റെ ഗുണം ലഭിക്കും. കക്കയത്തുനിന്നുള്ള ലൈൻകൂടി വരുന്നതോടെ ഉഡുപ്പിവരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗംകൂടിയായി തലശേരി മാറും. കാസർകോട് കരിന്തളത്ത് 440 കെ.വി സബ്‌സ്‌റ്റേഷൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം തലശേരി–കരിന്തളം ലൈൻ വലിക്കാനും പദ്ധതിയുണ്ട്. ഇതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ– വിതരണ ശൃംഖല ഉറപ്പുവരുത്താം.

ആധൂനികം
ചുരുങ്ങിയ സ്ഥലത്ത് അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്റ്റേഷനെന്നതാണ് ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ പ്രത്യേകത. സാധാരണ 220 കെ.വി. സബ്‌സ്റ്റേഷന് അഞ്ചുമുതൽ 10 ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണെന്നിരിക്കെ അൻപത് സെന്റ് സ്ഥലം ജി.ഐ.എസിന് മതിയാകും. സാധാരണ സബ്‌സ്റ്റേഷനുകളുടെ ഉള്ളിൽ ലെയ്ൻ ഫെയ്സുകൾ തമ്മിൽ അഞ്ച് മീറ്റർ വ്യത്യാസമാണെങ്കിൽ ഇതിൽ ആകെ ഒന്നര മീറ്റർ വ്യത്യാസം മതി.

വ്യവസായ മേഖലയ്ക്കും ഉണർവ്വ്
ജില്ലയിലെ വ്യവസായമേഖലക്കും ജി.ഐ സബ്‌സ്‌റ്റേഷൻ ഉണർവ് പകരും. പ്രസരണ–വിതരണ സംവിധാനം കാര്യക്ഷമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്താം.

ചെലവ് 65 കോടി
നേട്ടങ്ങൾ
ആവശ്യമായ വോൾട്ടേജ്
ഇടതടവില്ലാതെ വൈദ്യുതി
അര ഏക്കറിൽ നിർമ്മാണം


ജി. ഐ സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യവസായ മേഖലയിലുൾപ്പടെ വൻ കുതിപ്പ് കൈവരിക്കാൻ കഴിയും.
എൻ.ഇ. സലീം,എക്സി. എൻജിനീയർ, കെ. എസ്. ഇ. ബി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.